രാവിലെ തന്നെ വല്ലാത്ത ഒരു
ബഹളം കേട്ടിട്ടാണ് രാഘവൻ
പതിവില്ലാതെ നേരത്തെ എഴുനെൽക്കുന്നതു.....സഖാവേ
എന്ന വിളി കേട്ടിട്ടാണ്
മുറ്റത്തേക്ക് ഇറങ്ങി ചെല്ലുന്നത് ....ആളുകൾ കയ്യിൽ
ആയുധങ്ങളുമായി നിൽക്കുന്നു...
"സഖാവേ
നിങ്ങൾ ഒന്നുമറിഞ്ഞില്ലേ .....അവിടെ ശവക്കുഴി തോണ്ടുന്നു
, എന്തോ ഭയങ്കര ബഹളം ഒക്കെയാണ്
, വാ നമുക്ക് പോയി
നോക്കാം" ...
എന്താണെന്നു
ചോദിക്കും മുന്നേ ആളുകൾ ഓടാൻ
തുടങ്ങി ....പാതി വലിച്ച ബീഡിക്കുറ്റി
വലിച്ചെറിഞ്ഞു പാതിവിരിഞ്ഞ നെഞ്ചിൽ ഷർട്ടും ഇട്ടു
സഖാവും ഓടി ....കടപ്പുറത്തെ ശ്മാശാനത്തു
പോലീസും കുറെ ആളുകളും തടിച്ചു
കൂടിയിരിക്കുന്നു .....
" രാജുവിന്റെ
മരണം കൊലപാതകം ആണെന്ന്
സംശയം , അത് കൊണ്ട്
ഈ സാരുമാര് കുഴി
കുത്തി പൊളിക്കാൻ വന്നതാ
" ഒരാൾ അടക്കത്തിൽ പറഞ്ഞു
അയാളുടെ ഓർമകളിൽ കൊള്ളിമീൻ പായുകയായിരുന്നു
...സിരയിൽ വിപ്ലവം കൊടികുത്തി തറഞ്ഞിരുന്ന
നേരത്ത് താനും രാജുവുമായിരുന്നു പാർട്ടിക്കു
എല്ലാം .....തങ്ങൾ പോലീസിന്റെയും
, ജൽപ്പരകക്ഷികളുടെയും ഇടിയും
കുത്തും കൊണ്ട് നേടിയെടുത്ത
ഒരുപ്പാട് കാര്യങ്ങൾ അയാൾക്ക്
ഓർമ്മ വന്നു ...അവസാനം ഒരു
ചവുട്ടിൽ ഒതുങ്ങി തന്റെ മടിയിൽ
തീർന്ന രാജുവെന്ന ഉറ്റസുഹൃത്ത് ,
ഓർമകളുടെ ചായക്കൂട്ടിൽ അയാളുടെ മനസിലേക്ക് തന്റെ സുഹൃത്തിന്റെ മുഖം
കടന്നു വന്നു ....
"ഇത്
കുഴിക്കണമെങ്കിൽ എന്റെ നെഞ്ചിൽ ശ്വാസം
തീരണം സാറുമാരെ, മരണം ഒന്നേയുള്ളൂ
, പക്ഷെ വീണ്ടും കുഴികുത്തി പുറത്തെടുത്തു അവനെ
കൊല്ലാനാണ് ഭാവമെങ്കിൽ ഇവടെ ചോരപ്പുഴ
ഒഴുകും "
നെഞ്ചുറപ്പോടെയുള്ള
ആ ശബ്ദത്തിന് ഒരു
അമ്പതുകാരന്റെ പോരാട്ടവീര്യം അല്ലായിരുന്നു .....പഴയ ആ
രാഘവൻ അവിടെ ജനിച്ചു
, സിരകളിൽ വീണ്ടും പഴയ വിപ്ലവത്തിന്റെ
അലകൾ..
"കോടതി
ഉത്തരവാണ് , ഞങ്ങളുടെ ജോലിക്ക്
തടസ്സം നിക്കരുത്, ബലം പ്രയോഗിക്കേണ്ടി വരും ", പോലീസുകാർ
പറഞ്ഞു ......പുച്ചഭാവതോട് കൂടിയുള്ള രാഘവന്റെ നോട്ടം
കണ്ടപ്പോളേ അവര്ക്ക് കാര്യം പിടികിട്ടി
" പഴയ
മൂർഖൻ ആണ് സാറേ
, അത്ര പെട്ടനൊന്നും അങ്ങനെ പേടിക്കില്ല " ഒരു
പിസി പറഞ്ഞു ....
"മൂർഖനെ
മേരുക്കനല്ലെടോ ലാത്തി " ഒരു ചെറു
പുച്ചത്തോടെ തിരിച്ചും അയാൾ പറഞ്ഞു
....
പോലീസുകാർ
മുന്നോട്ടു ആഞ്ഞപ്പോൾ ആളുകൾ എല്ലാവരും
ചേർന്ന് പ്രതിരോധകോട്ട തീർത്ത് മുന്നോട്ടു വന്നു
....."ചാർജ്" ആ ശബ്ദം
മുഴങ്ങി കേട്ടതും അവടെ ആകെമാനം
അലവിളികൾ മാത്രമായിരുന്നു ......സ്ത്രീകളുടെ കരച്ചിലും , തല്ലല്ലേ എന്ന് പറഞ്ഞുള്ള
ഓട്ടവും , അടികൊള്ളുന്നതിനിടയിലും കുഞ്ഞുങ്ങളെ മാറോടടുത്ത് പിടിച്ചു അവർ ഓടുകയായിരുന്നു
....
ഏറ നേരം കഴിഞ്ഞു ചിലബാട്ടം
കഴിഞ്ഞ കടപ്പുറത്ത് ചോരയുടെ മണമുണ്ടായിരുന്നു ......അവടെ
കുറെ പേരുടെ ഞരക്കങ്ങൾ
മാത്രം ....
" കഴിഞ്ഞോടാ
നിന്റെയൊക്കെ വിപ്ലവം , ഇനിയാരുമില്ലെ " ഉറക്കെ
കൊമ്പൻ മീശക്കാരന്റെ ചോദ്യം ....
അയാൾ അതിശയപെട്ടു , പൊട്ടിയ നെറ്റിയുമായി ഒരാൾ
എഴുനേറ്റു നിൽക്കുന്നു 'രാഘവൻ'...
"താൻ
പറഞ്ഞത് ശരിയാടോ , ഇത് ഒരു
മൂർഖൻ തന്നെയാ " അയാൾ പിസിയോടു മുറുമുറുത്തു......
ഒറ്റയ്ക്ക്
നില്ക്കുന്ന രാഘവനെ കണ്ടു അയാൾ
ചോദിച്ചു " ഇനിയും തടയണോ സഖാവിനു
? ഇപ്പോൾ ജീവനെങ്കിലും ഉണ്ട് ഇനി അതും
പോകും "
"കുത്തിപോളിക്കടോ
അവന്റെ ശവമാടം " , അയ്യാളുടെ മുഖത്തു വല്ലാത്ത
ഒരു ഭാവം ആയിരുന്നു
, കഴുകന്റെ കണ്ണുകൾ ഇരയെ തേടും
പോലെ ...
ആളുകൾ കുഴി എടുക്കുവാനായ്
മുന്നിലേക്കു വന്നു..
" നിർത്തടാ , എന്റെ
രാജുവിന്റെ കുഴി ഞാൻഎടുത്തോളാം", വിറയ്ക്കുന്ന
കൈകൾ കൂപ്പി രാഘവൻ
പറഞ്ഞു
" അവൻ
എടുക്കട്ടടാ , അത് തന്നെയാ
അവനു പറ്റിയ ശിക്ഷ
", മീശ പിരിച്ചു കൊണ്ട് അയാൾ
ചിരിച്ചു ..ക്രൂരമായ ഒരു ചിരി
..
ആളുകൾ കൈകൊട്ടു രാഘവന് കൊടുത്തു..അപ്പോളേക്കും വീണ്ടും ജനക്കൂട്ടം അടുത്തു
തുടങ്ങിയിരുന്നു
"എല്ലാവരും
കണ്ടോ , വിപ്ലവം പ്രസങ്ങിച്ചാൽ എന്താകുമെന്നു
ഇപ്പോൾ പഠിച്ചില്ലേ " അയാൾ എല്ലാവരെയും ചൂണ്ടി
ആക്രോശിച്ചുകൊണ്ട് പറഞ്ഞു
രാഘവൻ മണ്ണിൽ ആദ്യത്തെ വെട്ടു
വെട്ടി , ചങ്കു പൊലിയുന്ന വേദനയിലും
അയാൾ ആഞ്ഞു ആഞ്ഞു
വെട്ടി , അവസാനം എല്ലിൻകൂട് തെളിഞ്ഞു
വന്നു ...
അയാൾ വിറച്ചുമാറി പുറകിലേക്ക് ആഞ്ഞു , വല്ലാതെ കിതക്കുന്നുണ്ടായിരുന്നു
, "വെള്ളം ആരെങ്കിലും ഇത്തിരി വെള്ളം
തരുമോ " അയാളുടെ മുഖത്തു കണ്ടത്
ഭയം ആയിരുന്നില്ല വേറെ
ഏതോ ഭാവം ആയിരുന്നു....
"എന്താടാ വിപ്ലവാഗ്നി
ജ്വലിക്കുന്നില്ലേ, കുറെ നാളുകൾക്കു ശേഷമല്ലേ
കൂട്ടുകാരനെ കാണുന്നത് . ഒന്ന് ചോദിക്കട സുഘമാണോ
എന്ന് " വീണ്ടും കൊമ്പൻ മീശ
പിരിച്ചു കൊണ്ട് അയാൾ ചോദിച്ചു
...
രാഘവൻ തലയുയർത്തി അയാളെ ഒന്ന്
നോക്കി
" ഞാൻ
പേടിച്ചു പോകുമെടാ , നീ ഇങ്ങനെ
നോക്കാതെ"
" പേടിക്കണമെടോ
നല്ലോണം പേടിക്കണം , ഉടുമുണ്ടഴിയാതെ അരവയറിൽ ഞാനും ദെ
ഈ കിടകണ എല്ലിൽ
കഷ്ണമായി മണ്ണിൽ മറഞ്ഞ രാജുവിനെപ്പോലുള്ള
ആയിരങ്ങളുടെ മരണത്തിന്റെ ഉത്തരം ആണടോ താൻ
മുന്നേ ചോദിച്ച വിപ്ലവത്തിന്റെ വീര്യം,
കറയില്ലാത്ത ഒരു സമൂഹത്തിനെ
വാർത്തെടുക്കാൻ , പാവപെട്ടവന് ഒരു നേരമെങ്കിലും
ഭക്ഷണം കിട്ടുവാൻ , നന്മയോടെ ,സമാധാനത്തോടെ ജീവിക്കുവാൻ
ഞങ്ങൾ കരഞ്ഞ കരച്ചിലാണടോ വിപ്ലവം"
"പിന്നെ
അഗ്നി ജ്വലിക്കുന്നില്ല എന്ന് പറഞ്ഞല്ലോ , കത്തിമുനയിൽ
ഒരുത്തനെ തീര്ക്കുന്നതും , പിടിച്ചു വാങ്ങുന്നതും അല്ലടോ
വിപ്ലവം , ഉള്ളിന്റെ ഉള്ളിൽ മറ്റുള്ളവനോട്
കരുണ കാണിക്കുന്നതും അവന്റെ
ദുഖത്തിൽ പങ്കു ചേരുവാനും ഉള്ളതാടോ
എന്റെ ജ്വലനം , അതാടോ ഞാൻ വിശ്വസിക്കുന്ന
സത്യവും ... "
"കൊലപാതകം
ഒരിക്കൽ ആവാം , നിങ്ങൾ തന്നെ
ഒരിക്കൽ നെഞ്ചിൽ ചവുട്ടി കൊന്നു
, വീണ്ടും കൊല്ലാൻ വന്നിരിക്കുന്നു , കൊള്ളാം...പക്ഷെ രാഘവൻ മരിച്ചിടില്ല,
ഇനി മരിക്കുകയുമില്ല ..."
ഇത് പറഞ്ഞു അയാൾ പികാസ്സിന്റെ
അറ്റം വച്ച് സ്വയം കഴുത്തു
മുറിച്ചു , ചോര ആ
കുഴിലാകെ ചിതറി ...." ഞാൻ മരിക്കുന്നില്ല
സാറെ , മരണം ഒന്നിനും അവസാനം
അല്ല , പക്ഷെ എനിക്ക് എന്റെ
പുറകെ വരുന്നവരെ ഒരുപാട് പഠിപ്പികാനുണ്ട്,ഞാനും പോകുന്നു രാജുവിന്റെ
അടുത്തേക്ക് , ചുവപ്പായിരുന്നു രാജുവിനും എനിക്കും ഇഷ്ടം
, എന്റെ ചോരയിൽ തന്നെ ചുവപ്പിൽ
കുതിർന്നു മരിക്കുന്നതിനു ഒരു സുഖമുണ്ട്"
.......
ഇടറി ഇത്രയും പറഞ്ഞു കൊണ്ട്
രാഘവൻ മരിച്ചു വീണു ...പോലീസുകാരും,
ജനക്കൂട്ടവും സ്തബ്ധരായി
നിന്നു......കുറച്ചു കഴിഞ്ഞു ആംബുലൻസിൽ
രാഘവന്റെ ശവവും , രാജുവിന്റെ അവശിഷ്ടവും
കൊണ്ടുപോയി ....
ചോര തെറിച്ച കുഴി നാട്ടുകാർ
മൂടി ...ഒരു പിടി
മണ്ണിൽ അവർ കണ്ണുനീരും
കുഴച്ചു ......രക്തസാക്ഷിമണ്ടപം പണിതുയർത്തിയപ്പോൾ അതിനു മുകളിൽ ഇങ്ങനെ
എഴുതിയിരുന്നു " സഖാവു പറഞ്ഞത് "................